കൊച്ചി: മെത്രാന് കായല്‍ നികത്താനുള്ള ഉത്തരവില്‍ അപാകതകളുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയല്‍ നികത്തലിന് അനുമതി നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച തീരുമാനത്തിന് ഈ സര്‍ക്കാര്‍ അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 425 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: