02ആലുവ: ജനകീയ ആവശ്യത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഒന്‍പത് ലക്ഷത്തോളം രൂപ മുടക്കി പോലീസ് എയ്ഡ് പോസ്റ്റിനായി നിര്‍മ്മിച്ച കെട്ടിടം വെറുതെയായി. ശിവരാത്രിക്ക് മുമ്പ് ഉദ്ഘാടനം നടത്തണമെന്ന ലക്ഷ്യമിട്ടാണ് മണപ്പുറം അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെ മുകളില്‍ എയ്ഡ് പോസ്റ്റിനായി കെട്ടിടം നിര്‍മ്മിച്ചത്.
മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചിട്ടും എയ്ഡ് പോസ്റ്റ് തുറക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ് അധികാരികള്‍. അഞ്ച് മാസം മുമ്പ് മണപ്പുറം പാലത്തിന്റെ ശിലാസ്ഥാപന വേദിയില്‍ മന്ത്രി രമേശ് ചെന്നിത്തലയാണ് കെട്ടിടം നിര്‍മ്മിച്ച് നല്കിയാല് സ്ഥിരം എയ്ഡ് പോസ്റ്റ് തുറക്കാമെന്ന് പ്രഖ്യാപിച്ചത്. കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്ന് ഇതേവേദിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന അഡ്വ. ഗോവിന്ദന് നായരും പ്രഖ്യാപിച്ചതോടെ ആവശ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ സൗകര്യം നല്കുന്നതില് ദേവസ്വം ബോര്‍ഡ് ഉേദ്യാഗസ്ഥര്‍ വേണ്ടത്ര താത്പര്യം കാണിക്കാത്തതിനാല്‍ പ്രഖ്യാപനം നടന്നില്ല. ഇതിനിടെ പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന് മുമ്പില്‍ മാധ്യമങ്ങള്‍ വിഷയം അവതരിപ്പിച്ചു. ഇദ്ദേഹം മുന്‍കൈയ്യെടുത്താണ് കെട്ടിട നിര്‍മ്മിച്ചത്.
റൂറല്‍ ജില്ലയിലെ പോലീസിന്റെ അംഗബല കുറവും എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുമായതാണ് പ്രശ്നമായത്. ഈ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡും നഗരസഭയും നേരത്തെ വിളിച്ച അവലോകന യോഗത്തില്‍ പോലീസ് അധികാരികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പോലീസിന്റെ സാന്നിദ്ധ്യം തിരിച്ചറിയണമെങ്കില്‍ എയ്ഡ് പോസ്റ്റ് ഗ്രൗണ്ട് ഫ്ളോറില്‍ ആയിരിക്കണമെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, പുതിയ നിയമനം ഇല്ലാതെയാണ് എടത്തല പോലീസ് സ്റ്റേഷന് തുറന്നിട്ടുള്ളത്. പല സ്റ്റേഷനുകളില്‍ നിന്നായിട്ടാണ് ഇവിടെയും പോലീസിനെ നിയോഗിച്ചത്. ഈ സാഹചര്യത്തില്‍ മണപ്പുറത്തെ എയ്ഡ് പോസ്റ്റിനായി നാല് പോലീസുകാരെ കൂടി കണ്ടെത്താനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഇന്നലെ ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ആവശ്യപ്പെട്ടതനുസരിച്ച് രമേശ് ചെന്നിത്തല എസ്പിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എയ്ഡ് പോസ്റ്റ് തുറക്കാനുള്ള തീരുമാനമുണ്ടായില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉള്ളതിനാല്‍ എസ്പിയോട് തന്നെ എയ്ഡ് പോസ്റ്റ് തുറക്കാനും മന്ത്രി നിര്‍ദ്ദേശിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: