ബാലരാമപുരം: ഛത്തീസ് ഗഢിലെ സുഗ്മ കൊടും കാട്ടില്‍ നക്സലുകളുമായ ഏറ്റുമുട്ടലില്‍ ബലിദാനിയായ ബാലരാമപുരം ഐത്തിയൂര്‍ പുതുവല്‍ വീട്ടില്‍ ലജു (24) എന്ന സിആര്‍പിഎഫ് ജവാന്റെ ശരീരം പൂര്‍ണ്ണ ഔദ്യേഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബാലരാമപുരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിന് പേര് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ലജു പ്രാഥമിക വിദ്യഭ്യാസം നടത്തിയ സെന്റ് ജോസഫ് സ്കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം വന്‍ ജനാവലിയുടെ അകമ്പടിയോടെ വീട്ടുവളപ്പിലെത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലേക്ക് വിളിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ മകന്റെ ഭൗതികശരീരം കാണേണ്ടി വന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയായിരുന്നു ബന്ധു ജനങ്ങള്‍. പൂര്‍ണ്ണ ഔദേ്യാഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ തന്നെ സംസ്ക്കാര ചടങ്ങുകള്‍ നടന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ലജുവിന് ജീവത്യാഗം സംഭവിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചു പോയ ലജു ഒരു പ്രമോഷനുമായി ബന്ധപ്പെട്ട് വീണ്ടും ജനുവരി അവസാനത്തോടെ അവധിക്ക് എത്തിയിരുന്നു. ഇരുപത് ദിവസത്തോളം കഴിഞ്ഞ് ഫെബ്രുവരി നാലിനാണ് തിരിച്ചു പോയത്. നാട്ടുകാരോട് മുഴുവന്‍ വളരെയധികം സൗഹൃദത്തോടെ പെരുമാറിയിരുന്ന ലജു എപ്രില്‍ മാസം പകുതിയോട് കൂടി അവധിക്ക് വരാനിരിക്കെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിവാഹിതയായ ലിനിയാണ് സഹോദരി. വിവിധ രാഷ്ട്രീയ മത സാംസ്കാരിക നായകന്മാര് ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: