ധര്‍മ്മടം: ധര്‍മ്മടം റെയില്വേസ്റ്റേഷന് സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു .ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ മൃദുല്‍ (16)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതേ സംഘം സമീപത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റീമാജയന് എന്ന സ്ത്രീയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളിലും സിപിഎം സംഘമെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തി. സിപിഎം പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പ്രഭാകരന് മാസ്റ്റര്‍,സിപിഎം ലോക്കല്‍ സെക്രട്ടറി ശശി,നിഖില്‍,രാജേഷ്,ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അഴിഞ്ഞാട്ടം നടത്തിയത്. കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും കാലിന്റെമുട്ട് അടിച്ച് പൊളിക്കുമെന്നും ഇവര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം നടത്താനുളള സിപിഎം നടപടിയില്‍ ബിജെപി ധര്‍മ്മടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അഭിലാഷ്,ജിനചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: