ന്യൂദല്‍ഹി: അഴിമതിക്കാരെ കൊല്ലാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത പപ്പുയാദവ് എന്ന രാജേഷ് രഞ്ജന്‍ വിവാദത്തില്‍. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ ആയുധമെടുക്കാനായിരുന്നു യാദവിന്റെ ആഹ്വാനം. അക്രമങ്ങള്‍ക്കെതിരെ ദളിതര്‍ ആയുധമെടുക്കണം, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലണം. പൊതു നിരത്തില്‍ അങ്ങെന ചെയ്യുന്നവര്‍ക്ക് സമ്മാനവും പപ്പു യാദവ് പ്രഖ്യാപിച്ചു. ഇപ്പോള്‍ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) യുടെ നേതാവാണ് ബീഹാറില്‍നിന്നുള്ള ഈ മുന്‍ ജനതാദള്‍ പാര്ട്ടിക്കാരന്.
രോഹിത് വെമുലയെപ്പോലുള്ളവര്‍ കൊല്ലപ്പെടാനിടയായതിന് ഉത്തരവദികളായ രാഷ്ട്രീയക്കാര്‍ക്കെതിരെയും ദരിദ്രരെ ചൂഷണം ചെയ്യുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരേയും സര്‍ക്കാര്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ജനങ്ങള്‍ അവരെ വെടിവെക്കണം, പപ്പു യാദവ് പറഞ്ഞു.അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ടേപ്പു നല്‍കുന്നവര്‍ക്ക് കാല് ലക്ഷം രൂപ നല്‍കും. പരസ്യമായി അടിച്ചുകൊല്ലുന്നവര്ക്ക് 10 ലക്ഷവും സമ്മാനം നല്‍കുമെന്നും പപ്പു പറഞ്ഞു.
എയര്‍സെല്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കവേ, അഴിമതിക്കാരെ തൂക്കിക്കൊല്ലണമെന്ന് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പപ്പുയാദവ് ആവശ്യപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന പപ്പുവിന്റെ പരാമര്‍ശം ഏറെ ഒച്ചപ്പാടിനു വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: