ഇസ്ലാമബാദ്: പാക്കിസ്ഥാന്-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ ഗോത്രമേഖലകളും പ്രത്യേകിച്ച് വടക്കേ വസീരിസ്ഥാനിലെ മദ്രസകളും ഭീകരപ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറിയിരിക്കുകയാണെന്ന് പാക്പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. താലിബാനെ അമേരിക്ക അധികാരത്തില്‍നിന്നും പുറത്താക്കിയ 9/11ന് ശേഷമെത്തിയ അഫ്ഗാന് അഭയാര്‍ത്ഥികളാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മദ്രസകള്‍ പ്രതീക്ഷകള്ക്കെല്ലാമപ്പുറം ഭീകരതക്ക് ഊര്‍ജ്ജം പകരുന്നതാണ്. ഈ മദ്രസകളില്‍ ബോംബ് നിര്‍മ്മാണ ഫാക്ടറികളും ഭീകര പരിശീലനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ചാവേര്‍ ഭീകരരെ സൃഷ്ടിക്കുന്നതും ഈ മദ്രസകളാണ്. ഒരു മോസ്ക്കില്‍ സന്ദര്‍ശിച്ച കാര്യവും അസീസ് പറയുന്നു. മോസ്ക്കിന് പുറത്ത് ഒന്നും കാണാനായില്ല.
എന്നാല്‍ അടിയില്‍ 70 മുറികള്‍ കാണാനായി. ഇവിടെ നാലോ അഞ്ചോ ബോംബ് നിര്‍മ്മാണ ഫാക്ടറികളും ചാവേര്‍ പരിശീലന കേന്ദ്രങ്ങളും വാര്‍ത്താവിതരണ ശൃംഖലയും വിഐപി മുറി, കോണ്‍ഫറന്‍സ് ഹാള്‍, അത്ഭുതപ്പെടുത്തുന്ന സംവിധാനങ്ങളും ഇവിടെ കാണുവാനായി. ഭീകരര്‍ എത്ര ആഴത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇത് തെളിവാണ്.
വടക്കേ വസീറിസ്ഥാനില്‍ പാക് സൈന്യം 2014ല്‍ ഭീകരര്‍ക്കെതിരെ നടപടിയാരംഭിച്ചിരുന്നു.
ഇവിടുത്തെ 30-40 മോസ്ക്കുകളില്‍ ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നു. പാക്-യുഎസ് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു ഭീകരര്‍ക്കെതിരെയുള്ള നടപടി. അടുത്ത 20 വര്‍ഷത്തേക്കുള്ള ബോംബുകളുടെ ശേഖരം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അവസാനിപ്പിക്കുവാനായെന്ന് അസീസ് പറഞ്ഞു.
പാക്-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ ഗോത്രമേഖല വളരെ വിശാലമാണ്. 2007-08 കാലഘട്ടത്തിലാണ് ഈ മേഖല ഭീകരപരിശീലന കേന്ദ്രങ്ങളായി മാറുന്നത്. അവിശ്വസിനീയമായിരുന്നു ഈ മേഖലയിലെ ഭീകരരുടെ വളര്‍ച്ച. 10,000 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 60,000 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്നും അസീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: