കായംകുളം: മറ്റുള്ളവരെ ഉണര്‍ത്താന്‍ ശ്രമിക്കാതെ ഹിന്ദു സ്വയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭാരതത്തില്‍ വിധ്വംസക ശക്തികള്‍ വളരുമെന്ന് സംവിധായകന് അലി അക്ബര്‍. ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍- മുസ്ലിം സംസ്കാരങ്ങള്‍ മതപരമാണ്. ഹിന്ദുമതം ഭാരത സംസ്കാരമാണ്. ദേശീയ സംസ്കാരം ഭാരതത്തിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ മറ്റു മതസ്ഥരുടെ കടന്നു കയറ്റവും, ആക്രമണവും മൂലം ഭരതസംസ്കാരം ശോച്യാവസ്ഥയിലേക്ക് നീങ്ങുന്നു.
ഹിന്ദു തന്റെ കുട്ടിക്ക് ഭാരത സംസ്കാരം മനസ്സിലാക്കി കൊടുക്കുന്നില്ല. ഭാരതീയ സംസ്ക്കാരത്തില്‍ മാത്രമേ മോക്ഷം എന്ന് പദം ഉള്ളു. സെമറ്റിക് മതങ്ങള്‍ അനുയായികളെ ഭയപ്പെടുത്തിയാണ് കൂടെ നിര്‍ത്തുന്നത്. ഹിന്ദുവിന്റെ ആചാരങ്ങളായ ക്ഷേത്ര കൊടിമരങ്ങളും, വിളക്കുകകളും വരെ ക്രൈസ്തവര്‍ സ്വീകരിച്ചു തുടങ്ങി. ലോകം മുഴുവന്‍ ഇസ്ലാമിന്റെ കാല്ക്കീഴില് വരണമെന്നാണ് ആവര് ചിന്തിക്കുന്നത്. ഇന്ന് ദേശീയതയ്ക്ക് എതിരായ എല്ലാ മലീമസമായ ശക്തികളും എത്തിച്ചേരുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലാണ്. മോദി സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവത്രയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു ചോര്‍ത്താനാണ് ഇടതു- വലതു മുന്നണികള്‍ ഒറ്റക്കെട്ടാകുന്നത്, അക്ബര്‍ പറഞ്ഞു.
ഭാരത സംസ്കാരമാണ് ഏറ്റവും വലിയ പൈതൃകമെന്ന് ചിന്തിക്കുന്നവരാണ് യഥാര്‍ത്ഥ ഭാരതീയന്. ഭഗവദ്ഗീതയെ മറികടക്കുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. ഭാരതത്തിന്റെ മാനവിക ശാസ്ത്രമാണ് വേദങ്ങളും ഉപനിഷത്തുക്കളുമെന്നും അലിഅക്ബര്‍ ഓര്‍മ്മപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജെ. മഹാദേവന് സ്വാഗതവും പി.എസ്. സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: