ന്യൂദല്‍ഹി: യമുന എക്സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ നിന്നും കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി അത്ഭുതകരമായി രക്ഷപ്പെട്ടു. മഥുരയിലെ വൃന്ദാവനില്‍ യുവമോര്‍ച്ച ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. മുന്നില്‍ പോയ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടം കണ്ട് സ്മൃതി ഇറാനിയുടെ കാര്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് മന്ത്രിക്ക് നിസാര പരിക്കേറ്റു. എന്നാല്‍ ബൈക്ക് യാത്രികന് അപകടത്തില്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകട വിവരം സ്മൃതി ഇറാനി തന്നെയാണ് പുറത്തുവിട്ടത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മന്ത്രിവാഹനത്തിന് മുന്നില്‍ പോയ പോലീസ് വാഹനം മുന്നിലെ അപകടനം കണ്ട് ചവുട്ടി നിര്‍ത്തിയപ്പോഴാണ് മന്ത്രിയുടെ വാഹനം പോലീസ് വണ്ടിക്ക് പിന്നില്‍ ഇടിച്ചത്. രണ്ടു സ്ത്രീകള്‍ ഓടിച്ച കാറാണ് ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പെട്ടവരെ മന്ത്രിയുടെ നേതൃത്വത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ബൈക്ക് യാത്രികനെ രക്ഷിക്കാനായില്ല. ആഗ്ര സ്വദേശിയായ രമേശ് എന്നയാളാണ് മരിച്ചത്. കനത്ത മഴയും മൂടല്‍മഞ്ഞുമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: