തൊടുപുഴ: മങ്ങാട്ടുകവലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ചാടിക്കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് ഓലിക്കല്‍ സലിം ഒ കെ(38),കുമ്പംകല്ല് ഓലിക്കല്‍ ഷാഹൂല (33), കുമ്പംകല്ല് കുപ്പശേരില്‍ റഷീദ്(31),കരിമണ്ണൂര്‍ ഓലീക്കല്‍ മുജീബ്(36),ഈരാറ്റുപേട്ട ഒറ്റയില്‍ യൂനിസ്(31) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.വണ്ണപ്പുറംഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബിയോണ ബസിന്റെ ഡ്രൈവര്‍ ലെനിന്, കണ്ടക്ടര്‍ ഷെഫിന്, ക്ലീനര്‍ അരുണ്‍ എന്നിവരെ അക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടരയോടെ തൊടുപുഴയില്‍ നിന്നും വണ്ണപ്പുറത്തിന് പുറപ്പെട്ട ബസ് മങ്ങാട്ടുകവലയിലെത്തിയപ്പോഴാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ ആക്രമണം നടന്നത്.ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. തൊടുപുഴഈരാറ്റുപേട്ട റൂട്ടില്‍ ബസ് സര്‍വ്വീസ് നടത്തുന്ന പ്രതികളുടെ നേതൃത്വത്തില്‍ ബൈക്കിലും ഇന്നോവ കാറിലും എത്തിയ അക്രമികള്‍ ബസിലേക്ക് പാഞ്ഞ് കയറി കമ്പിവടിയുമായി ബസ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കേസെടുത്തത്.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇപ്പോള്‍ കേസില്പ്പെട്ടിരിക്കുന്നവര്.ഇവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ പണിമുടക്കി സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: