കൊച്ചി: സൈനിക സേവനത്തിനിടെ അപകടത്തില്‍ മരിച്ച ജവാന്റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി നല്കിയ ജോലി വാഗ്ദാനം പാലിച്ചില്ലെന്ന് കുടുംബം. ഹരിയാന 6 ഗാര്‍ഡില്‍ വയര്‍ലെസ്സ് ഓപ്പറേറ്റര്‍ ആയിരുന്ന രാജേഷ് എസ്. മേനോന് ഷോക്കേറ്റാണ് മരിച്ചത്. തുടര്‍ന്ന് ആശ്രിതനിയമനത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നിയമനം ഉണ്ടായില്ലെന്ന് അച്ഛന് സുധാകര മേനോന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ എല്‍ഡി ക്ലര്‍ക്കായി നിയമിക്കുന്നതിന് പൊതുഭരണ വകുപ്പ് ഒഴിവുള്ള തസ്തിക റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്മാര്ക്ക് കത്തയച്ചെങ്കിലും രണ്ട് വര്‍ഷമായിട്ടും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രാജേഷിന്റെ സഹോദരന് വികലാംഗനായ രാഗേഷാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നിരവധി തവണ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും രാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: