കോട്ടയം: വേമ്പനാട് കായലിന്റെ ഭാഗമായ മെത്രാന് കായല്‍ നികത്തി ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരാണ് റെക്കിന്‍ഡോ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമി റ്റഡ് കമ്പനിക്ക് അനധികൃതമായി 378 ഏക്കര്‍ നിലം കൈവശപ്പെടുത്തുവാന്‍ ഒത്താശ ചെയ്തുകൊടുത്തത്. യുഡിഎഫ് സര്‍ക്കാരും കമ്പനി ഉടമകളും തമ്മില്‍ നടന്ന ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായി നിലംനികത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ആറന്മുള വിമാനത്താവള പദ്ധതിക്കായി സിപിഎം കോണ്‍ഗ്രസ് നേതൃത്വം ഒത്താശ ചെയ്തുകൊടുത്ത സമാനമായ സാഹചര്യമാണ് മെത്രാന്‍കായല്‍ വിഷയത്തിലും നിലനില്‍ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ആറന്മുള സമരനായകനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന് ഇന്ന് രാവിലെ മെത്രാ ന് കായല്‍ സന്ദര്‍ശിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു. സഹകരിക്കാന്‍ കഴിയുന്ന മുഴുവന്‍ ജനങ്ങളേയും സംഘടനകളേയും സഹകരിപ്പിച്ചുകൊണ്ടുള്ള ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നല്കാന് ബിജെപി തയ്യാറാകുമെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: