തിരുവനന്തപുരം: മെത്രാന്‍കായല്‍ നികത്താന്‍ അനുമതി നല്‍കിയത് പിന്‍വലിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ടേക്കും. കുമരകത്തും കരുമക്കുടിയിലുമായി 425 ഏക്കര്‍ നെല്‍വയലും കായലുമാണ് നികത്താന്‍ റവന്യൂ സെക്രട്ടറി മാര്‍ച്ച് ഒന്നിന് ഉത്തരവ് നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കായല്‍ നികത്താന്‍ അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നതോടെ പ്രതിപക്ഷവും വെട്ടിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ തത്വത്തില്‍ മെത്രാന്‍കായല്‍ നികത്താന്‍ തീരമാനിച്ചിരുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: