ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലേക്കുള്ള പണമൊഴുക്കും അനധികൃത മദ്യക്കടത്തും മറ്റും തടയുന്നതിനും വോട്ടര്‍മാരെ മദ്യവും പണവും മറ്റും നല്കി സ്വാധീനിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ജില്ലയില്‍ 27 ഫ്ളൈയിങ് സ്ക്വാഡുകളെ നിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ അറിയിച്ചു. ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്നു ഫ്ളൈയിങ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള അഡീഷണല്‍/സ്പെഷല്‍ തഹസില്‍ദാര്‍മാരാണ് സ്ക്വാഡിന്റെ തലവന്‍. അഡീഷണല്‍/സ്പെഷല്‍ തഹസില്‍ദാര്‍, മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങിയതാണ് സ്ക്വാഡ്.
വോട്ടെടുപ്പ് കഴിയുന്നതുവരെ സ്ക്വാഡിന്റെ പ്രവര്‍ത്തനം തുടരും. മദ്യവും പണവും മറ്റും നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുക്കുകയും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സാക്ഷിമൊഴി രേഖപ്പെടുത്തും. ദിവസവും വീഡിയോയുടെ ദൃശ്യങ്ങള്‍ സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വരണാധികാരിക്കും ഒബ്സര്‍വര്‍ക്കും റിപ്പോര്‍ട്ടു നല്‍കും. ഇതിന്റെ പകര്‍പ്പ് ജില്ലാ പോലീസ് മേധാവിക്കും അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്കും കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: