തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോല്‍സവത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം ക്ഷേത്രം വെളിച്ചപാട് കൊടിയേറ്റി 8 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ ദിവസങ്ങളിലും വിശേഷാല്‍ ദീപാരാധനയും രാവിലെ 8 മണി മുതല്‍ തിരുമുമ്പില്‍ പറ വയ്ക്കുവാനുള്ള സൗകര്യം ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രേവതി നാളില്‍ വൈകിട്ട് 4 മണിക്ക് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും 5 മുതല്‍ 6 വരെ ലളിതസഹസ്രനാമാര്‍ച്ചനയും നടക്കും. ദീപാരാധനയ്ക്ക് ശേഷം വിവിധ തിരുവാതിരകളി ശേഷം നാദോപാസന തൊടുപുഴ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും. 9.30 മുതല്‍ പേട്ട റോഡില്‍ നിന്നും ക്ഷേത്രത്തിലേക്ക് രേവതി എതിരേല്പ്പും പിന്നീട് വെടിക്കെട്ടും നടക്കും. അശ്വതി നാളില്‍ രാവിലെ 5.30-ന് തങ്ക അങ്കി ചാര്‍ത്തി ദര്‍ശനം. 10 മുതല്‍ വിവിധ കരകളില്‍ നിന്നും താലപ്പൊലി വരവേല്‍പ്പും തുടര്‍ന്ന് അശ്വതി ഊട്ടും നടക്കും. വൈകിട്ട് 4-ന് കാഴ്ച ശ്രീബലി, 6.15-ന് വിശേഷാല്‍ ദീപാരാധന. തുടര്‍ന്ന് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ക്ഷേത്ര ഉപദേശക കമ്മിറ്റി ആദരിക്കും. 7.30 ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ ഭാ സുരേന്ദ്രന്റെ ആത്മീയ പ്രഭാഷണം. 9.30 മണിക്ക് അശ്വതി വിളക്കും വെടിക്കെട്ടും, 10.30 ന് നാടകം. ഞായറാഴ്ച 7 ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്. രാത്രി 7.30 ന് നെടുമ്പാശ്ശേരി രവിയുടെ ആത്മീയ പ്രഭാഷണം. 9 മുതല്‍ കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന് സംഗീത രത്ന, സംഗീത വിദ്വാന് ചിന്ന ഗീര്കാഴി, ഉമയനെല്ലൂര്‍ പി.കെ ഗോവിന്ദരാജ് എന്നിവര്‍ നയിക്കുന്ന സംഗീത സദസ്സ്. 11.30 മുതല്‍ ചരിത്ര പ്രസിദ്ധമായ ഗരുഢന്‍ തൂക്കം. 14 ന് രാവിലെ 7.30 ആറാട്ട്. 16ന് മഹാദേവ പ്രതിഷ്ഠാ ദിനവുംം
നടക്കും. പത്ര സമ്മേളനത്തില്‍ ഉപദേശക സമിതി സെക്രട്ടറി അഡ്വ. എം സ് വിനയരാജ്, ജോയിന്റ് സെക്രട്ടറി പി കെ സന്തോഷ്, വൈസ് പ്രസിഡന്റ് കെപി ചന്ദ്രന്, ഉത്സവ കമ്മിറ്റി ചെയര്മാന് കാര്ത്തികേയന് പയ്യമ്പിള്ളി, കണ്‍വീനര്‍ മണികണ്ഠന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: