തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡി നിഷേധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
യുജിസി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടും നിരുത്തരവാദപരമായുമാണ് ഇവിടുത്തെ അദ്ധ്യാപകര്‍ പെരുമാറിയത്. സര്‍വകലാശാല പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ മാത്രമുള്ളതാണ്.
അന്വേഷണ കമ്മറ്റിയില്‍ ഒരു ദളിത് അംഗം പോലുമില്ല. ഇത് അനീതിയാണ്. രാജേഷിനോട് അനീതി കാണിച്ചവര്‍ തന്നെ അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം രാജേഷിന്റെ വായമൂടിക്കെട്ടി കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരൂ എന്നും നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: