കോട്ടയം: മെത്രാന് കായല്‍ സമരത്തിന് ആവേശം പകര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മെത്രാന്‍കായല്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് ദിവങ്ങള്‍ ബാക്കിനില്‍ക്കുമ്പോള്‍ തണ്ണീര്‍ത്തട നിയമങ്ങളെ കാറ്റില്‍ പറത്തി യുഡിഎഫ് സര്‍ക്കാര്‍ നല്കിയ നിലംനികത്തല്‍ ഉത്തരവിനെതിരെ ബിജെപി ജില്ലാകമ്മറ്റി സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുമ്മനം.
കുമരകത്തെത്തിയ കുമ്മനം രാജശേഖരനെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അട്ടീപീടികയില് സ്വീകരിച്ചു. കാ ല്നടയായി പദ്ധതിപ്രദേശത്തെത്തിയ അദ്ദേഹം തദ്ദേശവാസികളോട് വിവരങ്ങള്‍ ചോദിച്ചാരാഞ്ഞു. പദ്ധതിപ്രദേശത്തിന് സമീപം താമസിക്കുന്ന ഇരുനൂറോളം വരുന്ന കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സ ര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രദേശത്തെ പ്രതിനിദീകരിക്കുന്ന ബിജെപി ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. സേതുവിന്റെ നേതൃത്വത്തില്‍ പ്രദേശത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി നിവേദനം നല്കി. വാഹന സഞ്ചാരയോഗ്യമല്ലാത്ത അട്ടീപ്പീടിക-പൊങ്ങലക്കരി-മെത്രാന് കായല്‍ റോഡ് വീതികൂട്ടി നിര്‍മ്മിക്കുക, പൊങ്ങലക്കരി തോട്ടില്‍ വാഹനഗതാഗതത്തിന് അനുയോജ്യമായ പാലം നിര്‍മ്മിക്കുക, കരിയില്കോളനി പ്രദേശത്ത് റിംഗ് റോഡുകള്‍ സ്ഥാപിക്കുക, പ്രദേശം മണ്ണിട്ട് ഉയര്‍ത്തി തദ്ദേശവാസികളായ 164 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്മ്മിച്ചുനല്കി ഇവരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്.
നിയമവിരുദ്ധമായി നിലംനികത്തലിന് നല്കിയ അനുമതി റദ്ദാക്കി മെത്രാന് കായലില്‍ കൃഷിയിറക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സ ര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആറന്മുളയിലെ സമരപരമ്പര കുമരകത്ത് ആവര്‍ത്തിക്കുമെന്ന് കുമ്മനം പറഞ്ഞു. മെത്രാന് കായലിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയിലും കുമരകത്തും പരിസ്ഥിതിയെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വിനോദ-വികസന പദ്ധതികളുടെ പേരില്‍ കേരളത്തിലെ നെല്ലറകളായ പാടശേഖരങ്ങ ള്‍ നികത്താനുള്ള നീക്കം ഉന്നത രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളുമായുള്ള രഹസ്യ ഗൂഡാലോചനയുടെ ഭാഗമാണ്. മെത്രാന് കായല്‍ ടൂറിസം പദ്ധതിയുമായി സ്വകാര്യകമ്പനി രംഗത്തുവന്നപ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരും നേതാക്കന്മാരും ഈ വിഷയത്തില്‍ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.—
കര്‍കമോര്‍ച്ച ജില്ലാപ്രസിഡന്റ് ജയപ്രകാശ് വാകത്താനം പദ്ധതിപ്രദേശത്ത് പതാകനാട്ടി. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, സംസ്ഥാന നിര്‍വ്വഹക സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്, ജില്ലാ വൈസ്പ്രസിഡന്റ് സുമവിജയന്‍, സെക്രട്ടറി എം.—വി. ഉണ്ണികൃഷ്ണന്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എന്‍.വി. ബൈജു, സി.എന്‍. സുഭാഷ്, എം.എസ്. വിശ്വാനാഥന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു, തണ്ണീര്‍ത്തട സംരക്ഷണ സമിതി പ്രസിഡന്റ് കെ. ഗുപ്തന്, കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. സേതു, വി.എന്‍, ജയകുമാര്‍, ബിജെപി നിയോജകമണ്ഡലം നേതാക്കളായ രമേശ്് കല്ലില്‍, നാസര്‍ റാവുത്തര്‍, കെ.പി. ഭുവനേശ്, രാധാകൃഷ്ണന് കുടമാളൂര്‍, ജോമോന്, ആന്റപ്പന്, റീബാവര്‍ക്കി, ബി.ആര്, മഞ്ജീഷ്, വിനു ആര് മോഹന്‍, എസ്. ഹരി, എ. മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: