കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഇടത്-ജിഹാദി അനുകൂല അധ്യാപകര്‍ രാജ്യത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് ജെഎന്‍യു മുന്‍ യൂണിയന് ജനറല്‍ സെക്രട്ടറി രശ്മി സിംഗ്.
വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച ‘അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങള്‍’ എന്ന സംവാദം എറണാകുളം ബാര്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍വ്വകലാശാലയുടെ ബൗദ്ധിക അന്തരീക്ഷം രാജ്യവിരുദ്ധ ശക്തികള്‍ക്ക് അനുകൂലമാക്കിയതിന് പിന്നില്‍ അവിടെയുള്ള ചില അധ്യാപകരാണ്. ചരിത്രത്തെ വൈകൃതവത്കരിച്ച് രാജ്യത്തിനെതിരെ വെറുപ്പുണ്ടാക്കുന്ന പ്രസംഗങ്ങളാണ് അവര്‍ നടത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കാശ്മീരും ഭാരതം കയ്യടക്കിവെച്ചിരിക്കുകയാണെന്നും സൈന്യത്തെ പുറന്തള്ളണമെന്നും പറയുന്നു. മുഗള്‍ ഭരണകാലത്ത് ഹിന്ദുക്കള്‍ വിവേചനം നേരിട്ടിട്ടില്ലെന്നും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടില്ലെന്നും പ്രചരിപ്പിക്കുന്നു.
രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്ന അധ്യാപകര്‍ ഒരിക്കല്‍പ്പോലും രാജ്യവിരുദ്ധ പ്രവൃത്തിയെ അപലപിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. കാശ്മീരില്‍ ഭീകരസംഘടനയായ ഐഎസ് ജെഎന്‍യുവിന് നന്ദി പറഞ്ഞ് പ്രകടനം നടത്തിയതില്‍ അത്ഭുതപ്പെടാനില്ല. സര്‍വ്വകലാശാലകളെ ഇത്തരം സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളാക്കി മാറ്റാനാണ് ചിലരുടെ ശ്രമം. കല്‍ക്കത്ത സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്ന സന്തോഷ് ഭട്ടാചാര്യയെ ഒരു ദിവസം പോലും കോളേജില്‍ കയറ്റാത്തവരാണ് മാര്‍ക്സിസ്റ്റുകാര്‍. അവരാണ് മറ്റുള്ളവരെ സഹിഷ്ണുത ഉപദേശിക്കുന്നത്. രാജ്യത്തിന്റെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളെ രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും രശ്മി സിംഗ് അവശ്യപ്പെട്ടു.
സാമൂഹ്യപ്രവര്‍ത്തകന്‍ സി.ആര്.നീലകണ്ഠന്, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്.മധു, ഇഎംഎസ് റിസര്‍ച്ച് ആന്റ് സ്റ്റഡിസെന്റര് ഡയറക്ടര്‍ അഡ്വ. വി.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു. ടി.ജി. മോഹന്‍ദാസ് മോഡറേറ്ററായി. റീജ്യണല്‍ കോഓര്‍ഡിനേറ്റര്‍ പ്രൊഫ.എം.എല്‍.രമേശ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: