കൊച്ചി: സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ഇന്നലെ കമ്മീഷനില്‍ ഹാജരാവാതിരുന്ന സരിത അഭിഭാഷകന് മുഖേന വീണ്ടും ഒരാഴ്ചത്തെ സമയം ചോദിച്ചതാണ് ജസ്റ്റിസ് ജി. ശിവരാജനെ ചൊടിപ്പിച്ചത്. ഇങ്ങനെയാണങ്കില്‍ കമ്മീഷന് അടച്ചുപൂട്ടണോ എന്ന് ജസ്റ്റിസ് ജി. ശിവരാജന് ചോദിച്ചു.
സരിതയുടെ മൊഴി എടുക്കല്‍ പൂര്‍ത്തിയായിട്ട് വേണം മറ്റുള്ളവരുടെ മൊഴിയെടുക്കാന്‍. അതിനാല്‍ കമ്മീഷനില്‍ തുടര്‍ച്ചയായി അവധിയെടുക്കുന്നത് അനുവദിക്കില്ലെന്നും ഈ മാസം 11 ന് സരിത ഹാജരാവണമെന്നും കമ്മീഷന് സരിതയുടെ അഭിഭാഷകന് സി ഡി ജോണിയെ അറിയിച്ചു. പത്തനംതിട്ട റാന്നി കോടതിയില്‍ കേസുള്ളതിനാലാണ് ഇന്നലെ കമ്മീഷനില്‍ ഹാജരാവാന്‍ സാധിക്കാതിരുന്നതെന്ന് സി. ഡി .ജോണി കമ്മീഷനെ അറിയിച്ചു.
സോളാര്‍ കമ്മീഷനില്‍ ഇന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് എന്നിവര്‍ ഹാജരാവും. ഇതിനിടെ യുഡിഎഫ് കണ്‍വിനര്‍ പി.പി.തങ്കച്ചന് കമ്മീഷനെ വിമര്ശച്ചതില് ഖേദം പ്രകടിപ്പിച്ചു. നിഡ സ്ഥിതി മനസിലാക്കാതെയാണ് അഭിപ്രായം പറഞ്ഞതെന്ന് തങ്കച്ചന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: