കണ്ണൂര്‍: കേരള വികാസ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കണ്ണൂര്‍ യോഗശാല ഹാളില്‍ ചേര്‍ന്ന ലേബര്‍ ആഫീസില്‍ നിന്നും സെസ്സ് നോട്ടീസ് ലഭിച്ചവരുടെ കൂട്ടായ്മ ഇടത്തരക്കാര്‍ നിര്‍മ്മിച്ച വീടുകളെ സെസ്സില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 1995ല്‍ 10 ലക്ഷം രൂപ ചെലവ് വരുന്ന ഒരു വീട് ഇന്ന് നിര്‍മ്മിക്കണമെങ്കില്‍ ചുരുങ്ങിയത് 40 ലക്ഷം രൂപയെങ്കിലും വരും. ബങ്ക് വായ്പയുടെ സഹായത്തോടെ സാധാരണക്കാര്‍ നിര്‍മ്മിക്കുന്ന 40 ലക്ഷം വരെയുള്ള വീടുകളുടെയും മത-ധര്‍മ്മ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളെയും സെസ്സില്‍ നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ നോട്ടീസ് ലഭിച്ചവര്‍ക്കെല്ലാം തന്നെ നിര്‍മ്മാണ ചെലവിന്റെ ഇരട്ടിയും രണ്ടിരട്ടിയും തുകയാണ് കണക്കാക്കിയിട്ടുള്ളതെന്ന് നോട്ടീസ് ലഭിച്ചവര്‍ ആരോപിച്ചു. യഥാര്‍ത്ഥ ചെലവിന്റെ ഒരു ശതമാനമല്ലാതെ ലേബര്‍ ഓഫീസില്‍ നിന്നും പറയുന്നത് പോലെ വലിയ തുക അടക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. ആഡംബര വീടുകളില്‍ നിന്നും മറ്റ് കെട്ടിട സമുച്ഛയങ്ങളില്‍ നിന്നും സെസ്സ് പിരിച്ചാല്‍ തന്നെ ആവശ്യത്തിലധികം തുക ലഭിക്കും. ലേബര്‍ ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചവരുടെ വിപുലമായ യോഗം 12ന് ഉച്ചയ്ക്ക് 2 മണിക്ക് യോഗശാല ഹാളില്‍ ചേരും. യോഗത്തില്‍ ചന്ദ്രന് കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്തു. പി.വി.ജോര്‍ജ്ജ്, ഒ.കെ.ശ്രീനിവാസന്, ജോസ് മൈലാടൂര്‍, ടി.മുഹമ്മദ്, സിസ്റ്റര്‍ ജെസ്സിന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: