ന്യൂദല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഇളവു നല്കുന്ന പരിപാടിയല്ല തന്റെ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ വ്യക്തമാക്കി. കള്ളപ്പണക്കാര്‍ക്ക് പിഴ ചുമത്തുന്ന പദ്ധതിയാണ് ബജറ്റില്‍. വരുന്ന നാലു മാസത്തിനുള്ളില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് 45 ശതമാനം പിഴയാണ് ചുമത്തുക. ജെയ്റ്റ്ലി പറഞ്ഞു.
പദ്ധതി ഫെയര്‍ ആന്‍ഡ് ലവ്ലി പദ്ധതിയാണെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് ജെയ്റ്റ്ലി ചുട്ട മറുപടിയും നല്കി. കള്ളപ്പണത്തിനെതിരെ മോദി സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമ്പോള്‍ കളിയാക്കുന്നവര്‍ തങ്ങളുടെ സര്‍ക്കാര്‍ ഇരുന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് സത്യസന്ധമായി വിലയിരുത്തണം.97ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി കൊണ്ടുവന്നിരുന്നു.അന്ന് പതിനായിരം കോടി രൂപയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇങ്ങനെ സംഭരിച്ചത്. അദ്ദേഹം പറഞ്ഞു. കള്ളപ്പണം ഉണ്ടെങ്കില്‍ 30 ശതമാനം നികുതിയും 50 ശതമാനം പിഴയും ചുമത്തുമെന്നാണ് ഞങ്ങള്‍ മുന്‍പ് ജനങ്ങളോട് തങ്ങള്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വിദ്യാര്‍ഥിയോട് സര്‍ക്കാരിന് ശത്രുതയൊന്നുമില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല. ഇത്തരം ആള്‍ക്കാര്‍ക്ക് എതിരെ കോണ്‍ഗ്രസ് മുന്‍നിരയില്‍ എത്തേണ്ടതാണ്. ഇത്തരം ആള്‍ക്കാര്‍ക്ക് മാന്യത നല്കുന്ന പ്രവര്‍ത്തനം പാര്‍ട്ടികള്‍ അവസാനിപ്പിക്കണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: