കോട്ടയം: നിയമവിരുദ്ധമായി നിലം നികത്തലിന് അനുമതി നല്കിയ മെത്രാന് കായലില്‍ കൃഷിചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചില്ലെങ്കില്‍ ആറന്മുള ആവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. മെത്രാന് കായല്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയിലും മെത്രാന്‍കായലിലും ഉള്ള പ്രശ്നങ്ങള്‍ സമാനമാണ്. നെല്‍വയല്‍-നീര്‍ത്തട നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഈപ്രദേശങ്ങളില്‍ നടക്കുന്നത്. കേരളത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 13 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മുപ്പത് വര്‍ഷം മുമ്പ് ഏഴ് ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് രണ്ട് ലക്ഷം ഹെക്ടര്‍ മാത്രമാണുള്ളത്. കുമ്മനം ചൂണ്ടിക്കാട്ടി.
നീര്‍ത്തടങ്ങളും നെല്‍വയലുകളും മണ്ണിട്ടുനികത്തിയാലുണ്ടാകുന്ന പാരിസ്ഥിതികവിനാശം വലുതാണ്. ഇവിടെ ഭക്ഷ്യപ്രതിസന്ധിയുംകുടിവെള്ളക്ഷാമവും ഉണ്ടാകും. ആവാസവ്യവസ്ഥയും തകര്‍ക്കപ്പെടും. ഭൂഗര്‍ഭജലവിതാനം സംരക്ഷിക്കപ്പെടണമെങ്കില്‍ തണ്ണീര്‍ത്തടങ്ങളും കായലും നിലനില്ക്കുകതന്നെ വേണം.
കുമരകത്ത് നാനൂറിലധികം ഏക്കര്‍വരുന്ന മെത്രാന് കായല്‍ പ്രദേശം പല കമ്പനികളുടെ പേരില്‍ വാങ്ങിക്കൂട്ടുകയായിരുന്നു. 2007നുശേഷം ഇവിടെ കൃഷിചെയ്യാതെ തരിശിട്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തിലധികം തരിശിടുന്നഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷി ഇറക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന നിയമം ഉണ്ടെന്നിരിക്കെ വര്‍ഷങ്ങളായി തരിശുകിടക്കുന്ന മെത്രാന് കായല്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതുമൂലം ഇരുപതിനായിരത്തിലധികം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇവിടെ ഒരു കൃഷിക്ക് ഉത്പാദിപ്പിച്ചിരുന്നത് പതിനായിരത്തിലധികം ക്വിന്റല്‍ നെല്ലാണ്. കായല്‍ നികത്താന്‍ അനുമതി നല്കിയ നടപടിക്ക് മാപ്പ് നല്‍കാനാവില്ല- കുമ്മനം പറഞ്ഞു.
വിനോദ, വികസനപദ്ധതികളുടെ പേരില്‍ പാടശേഖരങ്ങള്‍ നികത്താന്‍ നീക്കം നടത്തുന്നത് ഉന്നത രാഷ്ട്രീയനേതൃത്വവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള രഹസ്യഗൂഢാലോചനയുടെ ഭാഗമാണ്. സംസ്ഥാനത്ത് അറുപതോളം പാടശേഖരങ്ങളാണ് നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മെത്രാന് കായല്‍ ടൂറിസം പദ്ധതിയുമായി സ്വകാര്യ കമ്പനി രംഗത്തുവന്നപ്പോള്‍ അതിനെ പ്രോത്സാഹിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരും അവരുടെ നേതാക്കളും ഇതില്‍ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ബി. രാധാകൃഷ്ണമേനോന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, ബിജെപി ഭാരവാഹികളായ എം.വി. ഉണ്ണികൃഷ്ണന്, സുമ വിജയന് തുടങ്ങിയവര്‍ കുമ്മനം രാജശേഖരനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: