കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന പി ജയരാജനെ ഇന്ന് രാവിലെ എട്ടു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാജ്ജ് ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. പ്രത്യേക ആംബുലന്‍സിലാണ് ജയരാജനെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്. ഇതിനിടെ ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ സംഘം സെന്‍ട്രല്‍ ജയിലിലെത്തി. സിബിഐ എസ് പി ജോസ് മോഹനന് അടക്കമുള്ള സംഘമാണ് ഇതിനായി രാവിലെ കണ്ണൂരിലെത്തിയത്.
മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികളോടെയാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചത്. അതുകൊണ്ട് തന്നെ രാവിലെ ഒമ്പത് മണിമുതല്‍ ആറ് മണിവരെ മാത്രമേ സിബിഐയ്ക്ക് ജയരാജനെ ചോദ്യം ചെയ്യാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: