സംസ്ഥാനത്ത് പൊതുപരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ ആരംഭിച്ചു. എസ്എസ്എല്‍സി പരീക്ഷ ഒന്നരയ്ക്ക് ആരംഭിക്കും.
പതിനാല് ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി ഹയര്‍സെക്കന്‍ഡറി എസ്എസ്എല്‍സി പൊതുപരീക്ഷകള്‍ എഴുതുന്നത്. ഹയര്‍സെക്കന്‍ഡറി രണ്ടാം ഭാഷ പരീക്ഷകള്‍ ഒന്‍പതരയോടെ ആരംഭിച്ചു. നാലേമുക്കാല്‍ ലക്ഷം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രണ്ടുലക്ഷത്തി മുപ്പത്തിമൂന്നായിരത്തി തൊണ്ണൂറ്റി നാല് പെണ്‍കുട്ടികളും രണ്ട് ലക്ഷത്തി നാല്പത്തി ഒന്നായിരത്തി ഒരുനൂറ്റി 92 ആണ്‍കുട്ടികളും.
കേരളത്തിനകത്തും പുറത്തുമായി 2903 കേന്ദ്രങ്ങളിലായാണ് പൊതു പരീക്ഷകള്‍. ആദ്യദിന പരീക്ഷ മലയാളം ഒന്നാംപേപ്പറാണ്. എസ്എസ്എല്‍സി പരീക്ഷ 23നും ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 29നും അവസാനിക്കും. മുന്‍വര്‍ഷത്തെ ഫലപ്രഖ്യാപനത്തിലെ പാളിച്ചകള്‍ കണക്കിലെടുത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് ഇത്തവണ വിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുള്ളത്. എസ്എസ്എല്‍സി മൂല്യനിര്‍ണയം 16 നുമുമ്പായി പൂര്‍ത്തിയാക്കി 25 നു മുമ്പ് ഫലപ്രഖ്യാപനം നടത്തും. ഹയര്സെകക്കന്ഡറി ഫലപ്രഖ്യാപനം മെയ് ആദ്യവാരത്തോടെ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: