ഇറാന് ഹ്രസ്വദൂരമധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വീണ്ടും പരീക്ഷിച്ചു. അമേരിക്കയുടെ ഉപരോധം ഗൗനിക്കാതെയാണ് ഇരാന്റെ മിസൈല്‍ പരീക്ഷണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരുന്ന മിസൈലുകളാണ് ഇറാന് വിപ്ലവ ഗാര്‍ഡുകള്‍ പരീക്ഷിച്ചത്. എന്നാല്‍ മിസൈല്‍ പരീക്ഷണം ഇറാനുമായുണ്ടാക്കിയ ആണവകരാറിനെ ബാധിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് മിസൈല്‍ വിക്ഷേപണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ 300 മുതല്‍ 2000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസെലുകളാണിവ. ഇറാന് ദേശീയ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പരീക്ഷണം ഇറാന് എയ്റോസ് പേസ് മേധാവി സ്ഥിരീകരിക്കുകയും ചെയ്തു.
യുഎന്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ലോക ശക്തികളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരുന്നു. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇറാന് പരീക്ഷിച്ചതോടെയാണ് ജനുവരിയില്‍ ഇറാനുമേല്‍ അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ ഉപരോധത്തിനിടെയാണ് പുതിയ പരീക്ഷണം.
മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച അമേരിക്ക, ഇത് ഇറാനുമായുണ്ടാക്കിയ ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി. വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനാണ് അമേരിക്കയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: