ന്യൂദല്‍ഹി: ജാട്ട് സംവരണ പ്രശ്നത്തില്‍ സാമുദായിക നേതാക്കളുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഹരിയാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ സമരക്കാര്‍ അക്രമം നടത്തുകായിരുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മുന്‍ഡിജിപി പ്രകാശ് സിങ്ങിനെ അന്വേഷണ കമ്മീഷനായി നിയമിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുവാനും പ്രതിപക്ഷത്തോട് രാജ്നാഥ് ആവശ്യപ്പെട്ടു. 2012 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 370 പേര് അറസ്റ്റിലായി. 20 കേസുകള്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: