എടത്വ: തലവടി തെക്കേക്കരയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് നല്കിയ ഉത്തരവ് നടപ്പിലാക്കുന്നതിന് തലവടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. നാരായണന്‍നായര്‍ അടിയന്തിരയോഗം വിളിച്ചു.
അഡ്വ. ജനൂബ് പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അഥോറിറ്റി എടത്വ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മനു ബി., വില്ലേജ് ഓഫീസര്‍ പ്രതാപന് എ.കെ., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, വാര്‍ഡ് അംഗങ്ങളായ പി.കെ. വര്‍ഗീസ്, ഷീനാ എലിസബത്ത്, ജനകീയ ജാഗ്രതാ സമിതി ചെയര്മാന് ഡോ. ജോണ്സണ് വി. ഇടിക്കുള, വി. ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
സ്ഥലത്ത് ജലം ലഭിക്കാന്‍ നാല് കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിക്കേണ്ടതുണ്ടുവെന്നും ഈ പ്രവൃത്തി ചെയ്യുന്നതിന് 70 ലക്ഷം രൂപയുടെ പ്രപ്പോസല്‍ നല്കിയിട്ടുള്ളുവെന്നും അത് ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ചെയ്യുന്നതാണെന്നും അസി.എക്സിക്യൂട്ടീവ് എഞ്ചനീയര്‍ അറിയിച്ചു.
ഈ പ്രദേശത്ത് അടിയന്തിരമായി വാട്ടര്‍ കിയോസ്കര്‍ ടാങ്കുകള്‍ സ്ഥാപിച്ച് ശുദ്ധജല വിതരണം നടത്തുവാന്‍ തയ്യാറാണെന്ന് വില്ലേജ് ഓഫീസര്‍ പ്രതാപന് എ.കെ. അറിയിച്ചു.
കുട്ടനാടിനെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് ശുദ്ധജലം ലഭ്യാമക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനകീയ ജാഗ്രതാ സമിതി ചെയര്മാന് ഡോ. ജോണ്സണ് വി. ഇടിക്കുള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: