ലണ്ടന്‍: ഹള്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍ എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്റെ പടയോട്ടം. ഫെബ്രുവരി 20ന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം വീണ്ടും നടന്നത്. ആഴ്സണലിന് വേണ്ടി ഒളിവര്‍ ഗിറൗഡും തിയോ വാല്‍ക്കോട്ടും രണ്ട് ഗോളുകള്‍ നേടി. ക്വാര്‍ട്ടറില്‍ വാറ്റ്ഫോര്‍ഡാണ് ആഴ്സണലിന് എതിരാളികള്‍. 13ന് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ പോരാട്ടം.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ മികച്ചു നിന്ന ആഴ്സണലിന് പക്ഷേ, ഗോള്‍ നേടാന്‍ 41-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ബോക്സിന്റെ മധ്യത്തില്‍ നിന്ന് ഗിറൗഡ് പായിച്ച വലംകാലന്‍ ഷോട്ടാണ് ഹള്‍ വലയില്‍ കയറിയത്. ആദ്യപകുതിയില്‍ ആഴ്സണല്‍ 1-0ന് മുന്നിട്ടുനിന്നു. പിന്നീട് രണ്ടാം ഗോള്‍ നേടാന്‍ കളിയുടെ 71-ാം മിനിറ്റ്വരെ ഗണ്ണേഴ്സിന് കാത്തിരിക്കേണ്ടിവന്നു. തിയോ വാല്‍ക്കോട്ടിന്റെ ക്രോസ് ഗിറൗഡ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് വാല്‍കോട്ടിന്റെ ഊഴം. 77, 88 മിനിറ്റുകളിലായിരുന്നു വാല്‍കോട്ട് ഹള്‍ സിറ്റി വല കുലുക്കിയത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ഹള്‍ സിറ്റി താരങ്ങള്‍ സ്വന്തമാക്കിയെങ്കിലും ഗണ്ണേഴ്സ് വല കുലുക്കാന്‍ കഴിയാതിരുന്നതോടെ ആശ്വാസഗോളെന്ന മോഹവും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: