തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിപ്പിക്കുന്നതിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്. ഇന്നലെ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെതിരെ വിമര്‍ശനം. സാധ്യാതാ പട്ടിക നീട്ടി നീട്ടി സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിപ്പിക്കുകയാണ്. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല.
വി.എം. സുധീരന് ഇക്കാര്യത്തില്‍ താല്പര്യം കാട്ടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ മന്ത്രി അടൂര്‍ പ്രകാശിന്റെ വീട്ടില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. സിപിഎം അടുത്താഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. ഇവിടെ ഇപ്പോഴും ആളുകളുടെ കണക്കെടുക്കുകയാണ്. ഇങ്ങിനെ ദീര്‍ഘിപ്പിക്കുന്നത് ഉചിതമാകില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കഴിഞ്ഞ തവണ മത്സരിച്ചവരെല്ലാം ഇത്തവണയും മത്സരിക്കുമെന്നും സീറ്റ് വിട്ടുകൊടുക്കേണ്ടെന്നും യോഗത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. സി.എന്‍. ബാലകൃഷ്ണന്, തേറമ്പില്‍ ബാലകൃഷ്ണന് എന്നിവര്‍ ഇത്തവണ മത്സരിക്കില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തില്ല. ഘടകക്ഷികള്‍ വിട്ടു പോയ സീറ്റുകളില്‍ ചിലത് ഐ ഗ്രൂപ്പിന് വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്ണന്, വി.എസ്. ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: