ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗം ഏകകണ്ഠമായി പാസാക്കണമെന്നും അല്ലെങ്കില്‍ അത് രാഷ്ട്രപതിയോടുള്ള അവഹേളനമാകുമെന്നും പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷം വഴങ്ങിയില്ല. 300 ഭേദഗതികള്‍ അവതരിപ്പിച്ച പ്രതിപക്ഷം, 61 ന് എതിരേ 91 വോട്ടുചെയ്ത് ഭേദഗതികളില്‍ ചിലത് പാസാക്കി.
പാര്‍ലമെന്റില്‍ ജനോപകാരമായ നിയമനിര്‍മ്മാണത്തിന് സഹകരിക്കാന്‍ പ്രതിപക്ഷത്തോട് ആവര്‍ത്തിച്ചാവശ്യപ്പെട്ട മോദി, കോണ്‍ഗ്രസിന്റെ വിനാശകാരിയായ രാഷ്ട്രീയത്തെ വിമര്‍ശിച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തിയ ഗുലാം നബി ആസാദിനെയും മണിശങ്കര്‍ അയ്യരേയും പ്രധാനമന്ത്രി കണക്കിനു വിമര്‍ശിച്ചു. നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിരക്ഷരരായവര്‍ക്ക് 33 ശതമാനം സീറ്റുകള്‍ നീക്കിവെക്കാന്‍ മോദി ആസാദിനെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: