ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത്, യമുനാ നദിക്കരയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ലോകസാംസ്കാരികോത്സവം സംഘടിപ്പിക്കാന്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സോപാധിക അനുമതി. 11 മുതല്‍ 13 വരെയാണ് പരിപാടി. നഷ്ടപരിഹാരമായി പരിപാടിക്കു മുന്‍പ് അഞ്ചു കോടി രൂപ പിഴ അടയ്ക്കാനും ട്രൈബ്യൂണല്‍ സംഘാടകരോട് നിര്‍ദ്ദേശിച്ചു.
വേദി തയ്യാറാക്കാന്‍ 15.63 കോടി രൂപയും അലങ്കാരങ്ങള്‍ക്ക് പത്തു കോടിയുമാണ് ചെലവു വരുന്നതെന്ന് ജീവനകല അധികൃതര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രിക്ക് പ്രത്യേക വേദിയൊരുക്കുമെന്ന് ദല്‍ഹി സര്‍ക്കാരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: