കോട്ടയം: എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് തടഞ്ഞുവക്കുകയും നിര്‍ബന്ധിച്ച് ക്രിസ്തീയ പ്രാര്‍ത്ഥനയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികലുടെ പരാതിയെ തുടര്‍ന്ന് സ്കൂളിലെത്തിയ ഐക്യവേദി പ്രവര്‍ത്തകരെ ഡ്യൂട്ടിയിലുണ്ടായിരുന്ന കന്യാസ്ത്രീകള്‍ അപമാനിച്ച നടപടിയിലും പ്രതിഷേധം അറിയുക്കുന്നതായി ശ്രീകാന്ത് പറഞ്ഞു. ഹിന്ദുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേത്രദര്‍ശനം നടത്തേണ്ടതായിരുന്ന സമയത്ത് ക്രിസ്തീയ പ്രാര്‍ത്ഥനയില്‍ എന്തിനു പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് എങ്കില്‍ അവരെ ഇവിടെ പ്രവേശിപ്പിക്കണ്ടായിരുന്നല്ലോ എന്നാണ് ഒരു കന്യാസ്ത്രീ മറുപടി പറഞ്ഞത്. പിന്നീട് പ്രാര്‍ത്ഥനയ്ക്കു ശേഷം എത്തിയ പ്രിന്‍സിപ്പലിന്റെ മറുപടിയും ധാര്‍ഷ്ട്യം നിറഞ്ഞതായിരുന്നു. കോണ്‍വന്റ് സ്കൂളാണെങ്കില്‍ ഇങ്ങനെയാക്കെയാണ് എന്നാണ് പ്രിന്‍സിപ്പളായ കന്യാസ്ത്രീ മറുപടി പറഞ്ഞത്. സുനില്‍കുമാര്‍ കീരനാട്ട്, സര്‍ജു, രാഹുല്‍ മാലം എന്നിവരടങ്ങുന്ന സംഘമാണ് സ്കൂള്‍ സന്ദര്‍ശിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതുമായ നടപടികള്‍ ചെയ്ത പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിഇഒ, ഡിഡി, ഡിപിഐ എന്നിവര്‍ക്ക് ഹിന്ദു ഐക്യവേദി പരാതി നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ഹിന്ദു ഐക്യവേദി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: