കോട്ടയം: പൊതുവഴിയുടെ ഭാഗമായ പുറമ്പോക്ക് ഭൂമി കയ്യേറിയതായി പരാതി. കോട്ടയം നഗരസഭ മുപ്പതാം വാര്‍ഡില്‍ കോച്ചാപ്പള്ളി-ഇടത്തുംകടവ് റോഡിന്റെ ഭാഗമായ ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയിട്ടുള്ളതായി പരാതി ഉയരുന്നത്. ഏതാണ്ട് എട്ട് അടി വീതിയുള്ള റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയുമെങ്കിലും കയ്യേറ്റഭൂമിക്ക് സമീപം റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ ആര്‍ഡിഒയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
പനച്ചിക്കാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 2ല്‍ പെട്ട സര്‍വ്വേ 31ല്‍ സബ്ഡിവിഷന് 9-ാം നമ്പരിലുള്ള വസ്തുവാണ് കയ്യേറിയിട്ടുള്ളത്. നഗരസഭാ ഫണ്ട് ഉപയോഗിച്ച് 1,71,000 രൂപമുടക്കി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ പുന്നയ്ക്കല്‍ പാടശേഖരത്തില്‍ അവസാനിക്കുന്ന റോഡിന്റെ അവസാനഭാഗത്ത് പട്ടികജാതി വിഭാഗള്‍ താമസിക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. നഗരസഭാ സെക്രട്ടറി, ആര്‍ഡിഒ അടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണവും നടത്തിയില്ലെന്നും പരാതി ഉയരുന്നുണ്ട്.
കയ്യേറ്റക്കാരായ സിപിഎം പ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ ജനപ്രതിനിധി അടക്കമുള്ള ഇന്നതന്മാര് ശ്രമിക്കുന്നതാണ് പരാതിയില്‍ അന്വേഷണം നടത്താന്‍പോലും അധികൃതര്‍ തയ്യാറാകാത്തതെന്നാണ് ആക്ഷേപം. ദളിത് വിഭാഗത്തില്‍പെട്ട കാന്‍സര്‍ രോഗിയായ വൃദ്ധയും പെണ്‍കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിലേക്ക് വാഹനമെത്താനുള്ള ഏകമാര്ക്ഷമായ റോഡിന്റെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി കയ്യേറ്റഭൂമി തിരികെ പിടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: