കൊച്ചി: ജീവന് രക്ഷാ മരുന്നുകള്‍ക്ക് എട്ടുമാസത്തിനിടയില്‍ പത്തിരട്ടി വില വര്‍ദ്ധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കേസെടുത്തു.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡ്രഗ്സ് കണ്ട്രോളറും വിശദീകരണം സമര്‍പ്പിക്കണം. ഇന്നാണ് അവസാന തീയതി. കേസ് 23ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
മുംബൈയിലെ സെന്‍ടോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന ശ്വാസം മുട്ടലിനുള്ള മരുന്നായ സാല്ബ്യൂട്ടോമോള് സള്‍ഫേറ്റിന്റെ വിലയാണ് പത്തിരട്ടി കൂടിയത്. നിയന്ത്രണ പട്ടികയിലുള്ള ഔഷധങ്ങള്‍ക്ക് പരമാവധി 10 ശതമാനം മാത്രം വില വര്‍ഷത്തിലൊരിക്കല്‍ കൂട്ടണമെന്ന ചട്ടമുള്ളപ്പോഴാണ് ഇത്. കഴിഞ്ഞ മേയില്‍ നിര്‍മ്മിച്ച മരുന്നിന് വെറും 4.71 പൈസയുണ്ടായിരുന്നപ്പോള് ഡിസംബറില്‍ നിര്‍മ്മിച്ച മരുന്നിന് 42 രൂപയായി വര്‍ദ്ധിച്ചു. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: