പയ്യന്നൂര്‍ : യുവാവ് പൊളളലേറ്റ് മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും സംഭവം സംബന്ധിച്ച് ക്രൈബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണുമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നമ്പ്യായത്തറ കോവല്‍ ഹൗസില്‍ എന്‍.കെ.ഭരതനാണ് തന്റെ മകന് അനീഷ് മറ്റൊരാളുടെ വീട്ടില്‍വെച്ച് പൊളളലേറ്റതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ സംശയമുണ്ടെന്നും ലോക്കല്‍ പോലീസ് മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തയ്യാറില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. പോലീസ് അന്വേഷണം കൊണ്ട് യാതാര്‍ത്ഥ്യം പുറത്തുവരില്ലെന്നും ക്രൈബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ ദുരൂഹത നീക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. തന്റെ മകന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ആത്മഹത്യ ചെയ്യാന്‍ മാത്രം കാരണങ്ങളൊന്നുമില്ലെന്നും പൊളളലേറ്റ ശേഷം മകന്റെ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്താനോ സംഭവത്തിന് തൊട്ടുമുമ്പ് ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. ഫോണ്‍ വിവരങ്ങള്‍ കണ്ടെത്തിയാല്‍ സംഭവത്തിലെ ദുരൂഹത കണ്ടെത്താന്‍ സാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഭരതന്റെ മകന് സിവില്‍ എഞ്ചിനീയറായ അനീഷ് (28) 2015 നവംബര്‍ 29 ന് പയ്യന്നൂര്‍ മാവിച്ചേരിയിലെ സത്യനാഥ് എന്നയാളുടെ വീട്ടില്‍വെച്ച് പൊളളലേല്‍ക്കുകയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും മംഗലാപുരം ആശുപത്രിയിലും ചികിത്സതേടി. എന്നാല്‍ ഗുരുതരമായി പൊളളലേറ്റതിനാല്‍ ഡിസംബര്‍ 1ന് മംഗലാപുരത്ത് വെച്ച് മരണപ്പെടുകയായിരുന്നു. അഡ്വക്കറ്റുമാരായ വി.എ.സതീഷ്, വി.ടി.മാധവനുണ്ണി, ജെ.അഭിലാഷ് എന്നിവര്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: