ചെന്നൈ: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്-1 എഫ് ഇന്ന് വൈകിട്ട് നാലിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സ്റ്റേഷനില്‍നിന്നു വിക്ഷേപിക്കും. പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചുള്ള 34-ാമത്തെ വിക്ഷേപണമാണിത്.
അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനം ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനത്തിനു(ജിപിഎസ്) സമാനമാണ് ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്).
2013 ജൂലൈ ഒന്നിനാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. അടുത്ത ഉപഗ്രഹം വൈകാതെ വിക്ഷേപിക്കുമെന്ന് ഇസ്രോ(ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്) വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഏപ്രില്‍ മൂന്നാം വാരം വിക്ഷേപിക്കും. 150 കോടി രൂപ ചെലവ് വന്ന ഐആര്‍എന്‍എസ്എസ് 1 എഫിന്റെ ഭാരം 1,425 കിലോ ഗ്രാം ആണ്.
വിക്ഷേപിച്ച് 22 മിനിറ്റും 11 സെക്കന്റും കഴിയുമ്പോള്‍ ഉപഗ്രഹം 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ സ്വന്തം ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: