തൃശ്ശൂര്‍: കണ്‍സ്യൂമര്‍ഫെഡ് മദ്യശാലയില്‍ പണം തിരിമറി നടത്തിയെന്ന പരാതിയില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലുള്ള മദ്യശാലയില്‍ നിന്ന് 2011ല്‍ അന്നത്തെ കണ്‍സ്യൂമര്‍ഫെഡ് എം ഡി റെജി ജി നായരുടെ നിര്‍ദ്ദശപ്രകാരം ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയെന്നാണ് പരാതി.
അടുത്തമാസം നാലാം തീയ്യതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജഡ്ജി എസ്എസ് വാസന് വിജിലന്‍സ് ഡയറക്ടറോട് ഉത്തരവിട്ടിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ത്വരിതാന്വേഷണത്തിന്റെ പരിധിയില്‍ ഈ പരാതിയും ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തേണ്ടത്. പൊതു പ്രവര്ത്തകന് ജോര്‍ജ് വട്ടുകുളം ആണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: