കൊച്ചി: പ്രായമായവരുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ഗവേഷകര്‍ മുന്നോട്ട് വരണമെന്ന് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അഭിപ്രായപ്പെട്ടു. കേവലം സഹായത്തെക്കാളും സ്വന്തം കാലില്‍ നില്ക്കാന് പ്രായമായവര്‍ക്ക് ശക്തിപകരുകയാണ് വേണ്ടത്.
നാനോ സാങ്കേതിക വിദ്യകളുപയോഗിച്ച് വാര്‍ദ്ധക്യ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനെ അധികരിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ എനേബ്ലിംഗ് ടെക്നോളജി ഫോര്‍ ദ എയ്ജ്ഡ് ആണ് ശില്പശാല സംഘടിപ്പിച്ചത്.
കുസാറ്റ് പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. പൗലോസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.എം.ജുനൈദ് ബുഷിരി (ഡയറക്ടര്‍, സെന്റര്‍ ഫോര്‍ എനേബ്ലിംഗ് ടെക്നോളജി ഫോര്‍ ദി എയ്ജ്ഡ്, കുസാറ്റ്) സ്വാഗതവും, പ്രൊഫ. എന്‍. മോഹനന് (കൊച്ചി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം), പ്രൊഫ. എം. ആര്. അനന്തരാമന് (കൊച്ചി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം), പ്രൊഫ. ഗോഡ്ഫ്രേ ലൂയീസ് (ഡീന്‍, ഫാക്കല്‍റ്റി ഓഫ് സയന്‍സ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ധന്യ.ടി. കൃതജ്ഞതയും രേഖപ്പെടുത്തി.
വാര്‍ദ്ധക്യ സംബന്ധമായ അള്ഷിമേഴ്സ,് മറ്റു ശാരീരിക അവശതകള്‍ തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഫിസിക്സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ശില്‍പ്പശാലയില്‍ ഡോ.ജി.രാധാകൃഷ്ണ പിളള, ഡോ.പ്രശാന്ത് രാഘവന്, ഡോ.ബേബി ചക്രപാണി പി.എസ്., ഡോ.ബിന്ദു പോള്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: