ചാരുംമൂട്: നിയന്ത്രണം വിട്ട ടിപ്പര്‍ മതിലും വീടിന്റെ മുന്‍ഭാഗവും ഇടിത്തു തകര്‍ത്തു. വെട്ടിയാര്‍ സവിഭവനത്തില് മോഹനന്‍പിള്ളയുടെ വീട്ടിലേക്കാണ് ടിപ്പര്‍ ഇടിച്ചു കയറിയത്. മാവേലിക്കര പന്തളം റോഡില്‍ വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്ര ജംഗ്ഷനു കിഴക്കുവശം വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ വീടിന്റെ കിടപ്പുമുറി പൂര്‍ണ്ണമായും തകര്‍ന്നു. മുറിക്കുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന മോഹനന് പിള്ളയുടെ മകള്‍ ഐശ്യര്യ (20) അത്ഭുതകരമായി രക്ഷപെട്ടു. മുറിക്കുള്ളില്‍ ഉണ്ടായിരുന്ന ഫര്‍ണ്ണീച്ചര്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ന്നു. ടിപ്പര്‍ ഡ്രൈവര്‍ ഇറവന്‍കര ചെങ്കുതറയില് മോഹനന് (48) ക്ലീനര്‍ ചുനക്കര കാട്ടില്‍ തറയില്‍ കുട്ടന് (51) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചുനക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട ടിപ്പര്‍.
മറ്റൊരു ടിപ്പര്‍ പിന്‍ഭാഗത്ത് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നും പിന്നില്‍ ഇടിച്ച ടിപ്പര്‍ നിര്‍ത്താതെ പോയതായും നാട്ടുകാര്‍ പറഞ്ഞു. കുറത്തികാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: