കുമളി: തോട്ടം മേഖലയില്‍ അനധികൃത വില്പ്പനക്കായ് കൊണ്ടുപോയ 10 ലിറ്റര്‍ വിദേശ മദ്യവുമായി രണ്ടു പേരെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ചക്കുപള്ളം മേനോന് മേട് സ്വദേസികളായ റൂബിന് മുരുകന്(38) കണ്ണന് അയ്യപ്പന്(21) എന്നിവരാണ് പിടിയിലായത്. ഇവര്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന തൊഴിലാക്കിയവരാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പിന്തുടര്ന്ന് പിടികൂടി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മദ്യം കണ്ടെത്തിയത്. 10 ലിറ്റര്‍ വിദേശ മദ്യമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത് .കുമളിയിലെ സര്‍ക്കാര്‍ വിദേശമദ്യ വില്പന ശാലയില്‍ നിന്ന് വാങ്ങിയതാണെന്നും,3600 രൂപ മാത്രം വില വരുന്ന മദ്യത്തിതിന് തങ്ങളുടെ പക്കല്‍ നിന്നും ജീവനക്കാര്‍ 4000 രൂപ ഈടാക്കിയ ശേഷം ബില്ല് നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.
ഈ രീതിയില്‍ അനധികൃത വില്പനക്കാര്ക്ക് എത്ര ലിറ്റര്‍ വേണമെങ്കിലും ഇവിടെ നിന്ന് ലഭിക്കുമെന്നും ഇവര്‍ പറയുന്നു. ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയും കൂടിയ അളവില്‍ മദ്യം വ്യക്തികള്‍ക്ക് വാങ്ങാന്‍ കഴിയില്ല. അറസ്റ്റ് രേഖപെടുത്തി പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: