കുട്ടനാട്: കുട്ടനാട്ടില്‍ ഇടതു- വലതു മുന്നണികളില്‍ അവ്യക്തത തുടരുന്നു. ബിജെപി- ബിഡിജെഎസ് സഖ്യം ഇരു മുന്നണികളിലും ആശങ്ക പടര്‍ത്തുന്നു. കുട്ടനാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സീറ്റ് കോണ്‍ഗ്രസ് കയ്യടക്കാന്‍ സാദ്ധ്യത. കേരള കോണ്‍ഗ്രസിനുണ്ടായ തുടര്‍ച്ചയായ പരാജയം മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു.
കുട്ടനാട് സീറ്റില്‍ മത്സരിക്കാന്‍ തയാറെടുത്തിരുന്ന മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫ് കേരള കോണ്‍ഗ്രസ്-എം വിട്ടതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ കുട്ടനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ സീറ്റ് വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം. ഡോ. കെ.സി. ജോസഫ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കുട്ടനാട്ടില്‍ അഡ്വ. ജേക്കബ് എബ്രഹാമിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് തയാറെടുക്കുന്നതായാണ് വിവരം.
ഡോ. കെ.സി. ജോസഫ് പാര്‍ട്ടി വിട്ടെങ്കിലും അംഗങ്ങള്‍ കേരള കോണ്‍ഗ്രസ്-എമ്മിനൊപ്പമുണ്ടെന്നാണ് നേതൃത്വം പറയുന്നത്. കേരള കോണ്‍ഗ്രസിന്റെ 13 മണ്ഡലം കമ്മിറ്റികളില്‍ ഒമ്പതെണ്ണം തങ്ങള്കൊപ്പമുണെ്ടന്ന് ഡോ. കെ.സി. ജോസഫ് വിഭാഗവും അവകാശപെടുന്നു. എല്‍ഡിഎഫില്‍നിന്ന് തോമസ് ചാണ്ട എംഎല്‍എ തന്നെ എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത.
എന്നാല്‍ സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎമ്മില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വര്‍ഷത്തില്‍ പകുതിയും നാട്ടിലില്ലാത്ത തോമസ് ചാണ്ടിക്കെതിരെ മണ്ഡലത്തില്‍ ജനവികാരം ശക്തമാണ്. ജനകീയ പ്രശ്നങ്ങളില്‍ ഒന്നും തന്നെ എംഎല്‍എ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടില്ല.
കൂടാതെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും മന്ത്രിയാകുമെന്ന വീരവാദം മുഴക്കുകയും ചെയ്ത ചാണ്ടിയുടെ നിലപാടില്‍ സിപിഎം അണികളിലും, നേതാക്കളിലും അമര്‍ഷമുണ്ട്. ബിജെപി- ബിഡിജെസ് സഖ്യം കുട്ടനാട്ടിലെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം ഇത്തവണ മാറ്റിയെഴുതാനാണ് സാദ്ധ്യത. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വോട്ടുവര്ദ്ധനവാണുണ്ടായത്. ഇത്തവണ ബിഡിജെസുമായുള്ള സഖ്യം കുടിയാകുമ്പോള്‍ കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: