എടത്വ: തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റ തലവടി സിന്ധുസദനത്തില്‍ പി.കെ. സോമനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി ശസ്ത്രക്രീയക്കായി ആവശ്യമായ രണ്ട് ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് തലവടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഒന്നിച്ചപ്പോള്‍ 1,97,501 രൂപയോളം ലഭിച്ചു. മൂന്നാം വാര്‍ഡില്‍ നിന്ന് 1,40,000 രൂപയും നാലാം വാര്‍ഡില്‍ നിന്ന് 57501 രൂപയുമാണ് സ്വരൂപിച്ചത്.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്തായിട്ടായിരുന്നു ധനസമാഹരണത്തിനായി നാട്ടുകാര്‍ ഒന്നിച്ചത്. ഇന്നലെ തന്നെ ശസ്ത്രക്രീയക്കായി സോമനെ വിധേയനാക്കിയെങ്കിലും ഹൃദയമിടിപ്പിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍, വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പനവേലി, മണിദാസ് വാസു, അനുരൂപ്, അജിത്ത് കുമാര്‍ പിഷാരത്ത്, ഷീന എലിസബത്ത്, ദിനു വിനോദ്, പ്രിയ അരുണ്‍, ചെയര്‍മന്‍ അഡ്വ. ഉമ്മന്‍ മാത്യു, കണ്‍വീനര്‍ എം.ജി. കൊച്ചുമോന്, തോമസ് പ്രസാദ്, ജോജി ജെ. വൈലോപ്പള്ളി, വിമല പ്രസന്നന്, ഹിലാല്‍, സുരേഷ് വാലയില്‍, ഉദയകുമാര്‍, വിശ്വനാഥന്, സജന് കാവിങ്കല്‍, ആനന്ദന് മാമ്മൂട്ടില്ചിറ, സജി കന്യേക്കോണില്‍, വിജയന് മാമ്മൂട്ടില്ചിറ, കെ.സി. വര്‍ഗീസ് കൊച്ചവറോലില്, അനിയന്‍കുഞ്ഞ് പൂണുതുറച്ചിറ, ബാബു ഉടയവന്, കെ.സി. എബ്രഹാം കൊച്ചവറോലില് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: