നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ സിംബാബ്വെക്ക് രണ്ടാം ജയം. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ സ്കോട്ട്ലന്‍ഡിനെ 11 റണ്‍സിന് കീഴടക്കി. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെയും സിംബാബ്വെ കീഴടക്കിയിരുന്നു. ഇന്നലെ സ്കോട്ട്ലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലന്‍ഡ് രണ്ട് പന്ത് ശേഷിക്കെ 136 റണ്‍സിന് ഓള് ഔട്ടായി. 12 റണ്‍സെടുക്കുകയും 28 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും െചയ്ത സിംബാബ്വെയുടെ വെല്ലിങ്ടണ്‍ മസാകഡ്സ മാന്‍ ഓഫ് ദി മാച്ച്. രണ്ട് മത്സരങ്ങളും തോറ്റതോടെ സ്കോട്ട്ലന്‍ഡ് സൂപ്പര്‍ ടണ്ണിലേക്ക് യോഗ്യത നേടാതെ പുറത്തായി. വിജയത്തോടെ സിംബാബ്വെ സൂപ്പര്‍ ടണ്‍ യോഗ്യതക്കടുത്തെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്വെക്ക് 19 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. സിബാന്‍ഡ നാല് റണ്‍സെടുത്ത് ഇവാന്‍സിന്റെ പന്തില്‍ മച്ചാന് ക്യാച്ച് നല്കിയപ്പോള് 12 റണ്‍സെടുത്ത മസാകഡ്സ റണ്ണൗട്ടായി. പിന്നീട് മുതുംബാമിയും (19) ടോപ് സ്കോറര്‍ സീന്‍ വില്യംസും (53) ചേര്‍ന്നാണ് സിംബാബ്വെയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. എന്നാല്‍ സ്കോര്‍ 51-ല്‍ എത്തിയപ്പോള്‍ മുതുംബാമിയെ അവര്‍ക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ സിക്കന്ദര്‍ റാസ ഒമ്പത് റണ്‍സെടുത്ത ഇവാന്‍സിന്റെ പന്തില്‍ ബൗള്‍ഡായതോടെ അവര്‍ നാലിന് 67 എന്ന നിലയിലായി. പിന്നീട് വാളറെ (13) കൂട്ടുപിടിച്ച് വില്യംസ് സ്കോര്‍ 100 കടത്തി. എന്നാല്‍ 105-ല്‍ എത്തിയപ്പോള്‍ വാളറെ വാട്ടിന്റെ പന്തില്‍ ലീസ്ക് പിടികൂടി. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ 36 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോെട 53 റണ്‍സെടുത്ത വില്യംസിനെ ഷാരിഫിന്റെ പന്തില്‍ ഇവാന് കയ്യിലൊതുക്കി. പിന്നീട് 17 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ചിഗുംബുരയാണ് സിംബാബ്വെ സ്കോര്‍ 147-ല്‍ എത്തിച്ചത്. സ്കോട്ട്ലന്‍ഡിന് വേണ്ടി ഷാരിഫ്, ഇവാന്‍സ്, വാട്ട് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലന്‍ഡിന് 42 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാന്‍ കഴിഞ്ഞതുമില്ല. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന സ്കോട്ട്ലന്‍ഡ് ഇന്നിങ്സില്‍ 36 റണ്‍സെടുത്ത ബെറിങ്ടണ്‍ ടോപ് സ്കോറര്‍. 31 റണ്‍സെടുത്ത പ്രസ്റ്റണ്‍ മോംസെന്‍, 13 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ജോഷ് ഡേവി എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാല് വിക്കറ്റ് വീഴ്ത്തിയ മസാകഡ്സക്ക് പുറമെ ടെന്‍ഡായി ചതര, ഡൊണാള്‍ഡ് ടിരിപാനോ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: