ശ്രീനഗര്‍: ഉധംപൂര്‍ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട പാക്കിസ്ഥാന് ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് പാക് ഭീകരന് അബു ഒക്കാഷാ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എന്‍ഐഎ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡറും മറ്റ് നാലു ഭീകരരും രക്ഷപ്പെട്ടു. ഉധംപൂര്‍ ഭീകരാക്രമണത്തില്‍ പിടിയിലായ ലഷ്കര്‍ ഇ തോയ്ബ ഭീകരന് മുഹമ്മദ് യാക്കൂബ് നാവേദില് നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പുച്ചാല്‍ മേഖലയിലെ അവന്തിപുരയില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. അഞ്ചു ഭീകരര്‍ രക്ഷപ്പെട്ടു. ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുമ്പോള്‍ നാട്ടുകാര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതോടെയാണ് ഭീകരര്‍ക്ക് രക്ഷപ്പെടുവാനുള്ള അവസരം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: