നാഗൗര്‍(രാജസ്ഥാന്): രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ഇന്ന് തുടക്കം. മൂന്നു ദിവസത്തെ സഭ ശാരദ ബാലനികേതനില്‍ രാവിലെ 9 മണിക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസിന്റെ നയരൂപീകരണ ഉന്നത സഭയാണ് അഖിലഭാരതീയ പ്രതിനിധിസഭ.
മൂന്ന് പ്രമേയങ്ങള്‍ പ്രതിനിധിസഭ പാസാക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ.മന്മോഹന് വൈദ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗുണമേന്മയുള്ളതും എല്ലാവര്ക്കും പ്രാപ്യമായതുമായ വിദ്യാഭ്യാസം, ഏവര്‍ക്കും പ്രാപ്യമാകുന്ന തരത്തിലുള്ള ആരോഗ്യസേവനം എന്നീ പ്രമേയങ്ങള്‍ക്ക് പുറമേ ഡോ.ബാബാ സാഹേബ് അംബേദ്ക്കറിന്റെ 125-ാം ജന്മവാര്ഷികാഘോഷങ്ങളും ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ബാലാസാഹേബ് ദേവറസിന്റെയും ദീനദയാല്‍ ഉപാധ്യായയുടേയും നൂറാം ജന്മവാര്ഷികാഘോഷങ്ങള് സംബന്ധിച്ച പ്രമേയവും പ്രതിനിധിസഭയില്‍ അവതരിപ്പിക്കും.
സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും ത്രിദിന സഭയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. സംസ്ഥാന തലത്തില്‍ ചുമതല നിര്‍വഹിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,400 കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന പ്രതിനിധിസഭയില്‍ 40 പരിവാര്‍ സംഘടനകളുടെ നേതൃത്വവും എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: