കൊട്ടാരക്കര: നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി കടയും വീടും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ എം.സി.റോഡില്‍ നിര്‍മ്മല ജംഗ്ഷില്‍ ആയിരുന്നു അപകടം.
ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമനസേന എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാതില്‍ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. ഡ്രൈവര്‍ പന്തളം കടയ്ക്കാട് ശ്രീരാഗത്തില്‍ രമേശിനെ(25) താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടയുടെ വരാന്തയില്‍ ഉറങ്ങിക്കിടന്നിരുന്ന മൂന്നുപേര്‍ അപകടത്തിനു നിമിഷങ്ങള്‍ക്കു മുമ്പ് അവിടെ നിന്നും മാറിയതിനാല്‍ രക്ഷപ്പെട്ടു.
കാലടിയില്‍ നിന്നും അരിയുമായെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. പള്ളിക്കല്‍ ഈസ്റ്റ് വാറുതുണ്ടില്‍ വീട്ടില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള വിനോദ് സ്റ്റോഴ്സ്, വാറുതുണ്ടില്‍ സരസയുടെ വീട്, റോഡരികിലുണ്ടായിരുന്ന ഒരു ബൈക്ക് എന്നിവ ‘തകര്‍ന്നു. കടയുടെ ഒരു ‘ഭാഗം തകര്‍ത്ത ലോറി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഫയര്സ്റ്റേഷന് ഓഫീസര്‍ അജുകുമാര്‍, പ്രദീപ്കുമാര്‍, ജയകുമാര്‍, മനോജ്, രമേശ്കുമാര്‍, അനില്‍കുമാര്‍, രാജുമോന്, രാഹുല്‍, തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: