പത്തനാപുരം: പുന്നലയിലാണ് ഏറ്റവുമധികം തെരുവു നായ്ക്കള്‍ പരിഭ്രാന്തി പരത്തുന്നത്. കെട്ടിയിട്ടിരുന്ന ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു. പുന്നല സിദ്ദിഖ് മന്‍സിലില്‍ പി.എം.ഷംസുദ്ദീന്റെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്ന ആടുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. പൂര്‍ണഗര്‍ഭിണിയായ ഒരാടും കടിയേറ്റു ചത്തു. ചത്ത മറ്റൊരാട് പ്രസവിച്ച് ഒരാഴ്ച മാത്രം പ്രായമായതാണ്. പുന്നല കേന്ദ്രീകരിച്ച് നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണെന്നും മുന്‍പും തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും ഷംസുദ്ദീന് പറഞ്ഞു. നിരവധി കുട്ടികള്‍ പഠിക്കുന്ന സ്കൂളുള്‍പ്പെടെ സ്ഥാപനങ്ങളും ആളുകളും തിങ്ങിപ്പാര്‍ക്കുകയും പതിവായി സഞ്ചരിക്കുകയും ചെയ്യുന്ന പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. പിറവന്തൂര്‍, പുന്നല, അലിമുക്ക്, ചേകം, കിഴക്കേമുറി, പാതിരിക്കല്‍, കടക്കാമണ്‍ എന്നിങ്ങനെ പത്തനാപുരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടിശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ തയ്യാറാകാത്തതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: