ലണ്ടന്‍: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ ടെന്നീസില്‍നിന്നു വിലക്കണമെന്ന് ലോക രണ്ടാം നമ്പര്‍ ആന്‍ഡി മറേ. നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിന് ഷറപ്പോവ പറഞ്ഞ കാരണത്തെ ചോദ്യം ചെയ്ത മറേ ഉത്തേജകം പയോഗിച്ചിട്ടുണെ്്ടങ്കില് ഉത്തരവാദിത്വം ഏറ്റെടുത്ത് ശിക്ഷ നേരിടണമെന്നും കൂട്ടിച്ചേര്‍ത്തു.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ജനുവരിയിലാണ് മെഡല്ഡോണിയത്തെ നിരോധിത മരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാത്വിയയില്‍ ഉത്പാദിപ്പിക്കുന്ന ഈ മരുന്നിന്റെ വില്പന യുഎസില്‍ നിരോധിച്ചിട്ടുണ്്ട്. ഓസ്ട്രേലിയന്‍ ഓപ്പണിനു തൊട്ടുമുമ്പാണ് ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണെ്്ടത്തിയത്. പത്തു വര്‍ഷമായി താന്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണെ്്ടന്ന് ഷറപ്പോവ വെളിപ്പെടുത്തിയിരുന്നു.
വെളിപ്പെടുത്തലിനു പിന്നാലെ ഷറപ്പോവയെ താത്കാലികമായി സസ്പെന്‍ഡ് ചെയ്ത അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ അന്വേഷണത്തില്‍ കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ നാലു വര്‍ഷം വരെ ഷറപ്പോവയ്ക്കു വിലക്കു വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: