ആലപ്പുഴ: നഗരത്തില്‍ നടന്ന റോഡു കയ്യേറ്റം ഒഴിപ്പിക്കല്‍ പ്രഹസനം മാത്രമായിരുന്നുവെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കയ്യേറ്റമൊഴിപ്പിച്ച സ്ഥലങ്ങളില്‍ തന്നെ ഇപ്പോള്‍ നഗരസഭയിലെ ഇടതു വലതു കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ വീണ്ടും റോഡ് കയ്യേറി കച്ചവടം പൊടിപൊടിക്കുന്നു
അഞ്ചും ആറും വണ്ടിയുള്ളവര്‍ കൂലിക്ക് ആളെ നിര്‍ത്തിയാണ് കച്ചവടം നടത്തുന്നത്. കാല്‍നടയാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് റോഡ് കയ്യേറിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച യഥാര്‍ത്ഥ വഴിവാണിഭക്കാരെ കണ്ടെത്താനെന്ന പേരില്‍ നഗരസഭ സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ ഇടം നേടിയ ഭൂരിപക്ഷവും ഇടതു വലതു പക്ഷ കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിച്ചവര്‍ ആണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട് .
മുന്‍പ് മുല്ലയ്ക്കല് സീറോ ജംഗ്ഷനില്‍ ചെരുപ്പ് നന്നാക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ എന്ന പേരില്‍ കിയോസ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ കച്ചവടം നടത്തുന്നത് മറ്റുള്ളവരാണ്.
അതുപോലെ ഭരണക്കാര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നഗരസഭയുടെ ചിലവില്‍ കടമുറികള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് വേണ്ടിയാണ് പുതിയ സര്‍വ്വേ എന്നും നിയോജക മണ്ഡലം പ്രസിഡന്റ് ജി . വിനോദ് കുമാര്‍ ആരോപിച്ചു. യോഗത്തില്‍ ജി. മോഹനന് , സി. എസ്. റെജികുമാര്‍, രഞ്ജന്‍ പൊന്നാട്, ആര്. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: