ന്യൂദല്‍ഹി: രാജ്യത്തെ 21 ലക്ഷത്തോളം എച്ച്ഐവി രോഗികള്‍ക്ക് ആശ്വാസമായി രോഗ പ്രതിരോധത്തിനുളള കേന്ദ്ര ചികിത്സാനിധി വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എയ്ഡ്സ് രോഗികള്‍ക്കായി 300 കോടിരൂപ അധികം കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. കൂടാതെ എയ്ഡ്സ് രോഗം മൂര്‍ച്ഛിച്ച് അവശതയനുഭവിക്കുന്ന അര്‍ഹരായ ഒരു ലക്ഷം രോഗികളുടെ ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി ജെ. പി. നദ്ദ അറിയിച്ചു.
എയ്ഡ്സ് കണ്ട്രോള് പ്രോഗ്രാമാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഇത് ഏറ്റെടുത്തു നടത്തുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ എയ്ഡ്സ് രോഗ നിയന്ത്രണത്തിനായി 1615 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1300 കോടിയായിരുന്നു.
എച്ച്ഐവി അണുബാധ മറ്റുള്ളവരിലേക്ക് ഇത് പകരാതിരിക്കുന്നതിനായി പ്രത്യേകം തെറാപ്പിയും ഗര്‍ഭനിരോധന ഔഷധങ്ങളും എയ്ഡ്സ് കണ്‍ട്രോണ്‍ പ്രോഗ്രാം വിതരണം ചെയ്യുന്നതാണ്. എന്നാല്‍ എയ്ഡ്സ് കണ്ട്രോള് പ്രോഗ്രാം വ്യാപകമായതോടെ ഗര്‍ഭനിരോധന ഉറയ്ക്കും പരിശോധനാ കിറ്റുകള്‍ക്കും ലഭ്യതക്കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: