കൊച്ചി : സഭാ കോടതിയുള്‍പ്പെടെയുള്ള സമാന്തര കോടതികളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. ചെറിയാന് ജോബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മകന്റെവിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കുടുംബക്കോടതിയില്‍ നിലനില്‍ക്കെ മകന്റെ ഭാര്യവീട്ടുകാര്‍
സഭാ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയെന്ന് ഹര്ജിക്കാരന് പറയുന്നു. പൊതുസമൂഹത്തിനുമുന്നില്‍ മകന് ഇപ്പോഴും വിവാഹിതനാണെങ്കിലും ക്രിസ്ത്യന്‍ സമൂഹത്തില്‍ മകന് വിവാഹമോചനം നേടിയ വ്യക്തിയായി. ഇത്തരത്തില്‍ രണ്ടു തരം സ്ഥിതിയാണ് സഭാ കോടതി സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ മതസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഇത്തരം ട്രൈബ്യൂണലുകള്‍ അടച്ചു പൂട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സംസ്ഥാന സര്‍ക്കാരിനെയും നിയമ വകുപ്പിനെയും കേന്ദ്ര സര്‍ക്കാരിനെയും ചങ്ങനാശേരിയിലെ മെത്രാപ്പൊലീത്തന്‍ ട്രൈബ്യൂണലിനെയും സീറോമലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പിനെയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: